അത്ലറ്റിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാന് വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

മൂന്നാമത്തെ ശ്രമത്തില്‍ കിരണ്‍ മികച്ച ദൂരം കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ താരമായ മന്‍പ്രീത് കൗറിന് അഞ്ചാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ. 19.58 മീറ്റര്‍ ദൂരം എറിഞ്ഞ ചൈനയുടെ ഗോങ് ലിജിയാവോ ആണ് സ്വര്‍ണ മെഡല്‍ നേടിയത്. ചൈനയുടെ തന്നെ സിങ് ജിയായ്വന്‍ വെള്ളിയും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യ നേടിയത്.

നേരത്തേ മെഡലുറപ്പിച്ച് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം സെമിയിലെത്തിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ കീഴടക്കിയാണ് (3-0) ഇന്ത്യന്‍ ടീമിന്റെ സെമി പ്രവേശനം. 1986 ഏഷ്യന്‍ ഗെയിംസിന് ശേഷം ഇതാദ്യമായാണ് പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പാക്കുന്നത്. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, മിഥുന്‍ മഞ്ജുനാഥ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി മെഡലുറപ്പിച്ചത്.

More Stories from this section

family-dental
witywide