ജാതിപ്പേര് വിളിച്ചു, മുഖത്ത് കാറിത്തുപ്പി; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ അധിക്ഷേപിച്ച സംഭവത്തില്‍ നടപടിയില്ലെന്ന് പരാതി

ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ അധിക്ഷേപിച്ച സംഭവത്തില്‍ നടപടിയില്ലെന്ന് പരാതി. ജാതി അധിക്ഷേപം നേരിട്ടത് ഒരു മാസം മുന്‍പാണ്. ഇതി സംബന്ധിച്ച് ഈ മാസം അ്ഞ്ചിന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരാതി നല്‍കി 24 ദിവസം കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു. അതിനിടെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തുന്നതായും ടെണ്ടര്‍ റദ്ദാക്കാനായി കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കരാറുകരന്‍ പറഞ്ഞു.

കരാര്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് ജാതി അധിക്ഷേപം നേരിട്ടതെന്നാണ് കരാറുകാരന്റെ വെളിപ്പെടുത്തല്‍. മറ്റ് കരാറുകാര്‍ തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പിയെന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി.

തനിക്ക് കരാര്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നും മറ്റു കരാറുകാര്‍ ഭീഷണിപ്പെടുത്തിയതായും, ടെണ്ടര്‍ ഇല്ലാതാക്കാനായി മ്യൂസിയം പൊലീസില്‍ മറ്റു കരാറുകാര്‍ പരാതി നല്‍കിയതായും ജാതി അധിക്ഷേപം നേരിട്ട കരാറുകാരന്‍ പ്രതികരിച്ചു.

More Stories from this section

family-dental
witywide