ഗാസ സിറ്റി: ഇസ്രായേൽ ഇന്റർനെറ്റും ആശയവിനിമയവും വിച്ഛേദിക്കുകയും പ്രദേശവാസികൾക്ക് പുറംലോകവുമായുള്ള സമ്പർക്കം തടസപ്പെടുത്തുകയും ചെയ്തതിന് ശേഷം ഗാസയിലെ ജീവനക്കാരുമായും കുടുംബങ്ങളുമായും ബന്ധം നഷ്ടപ്പെട്ടതായി പലസ്തീനികളും സഹായ സംഘങ്ങളും, പത്രപ്രവർത്തകരും, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും പറയുന്നു.
ഗാസയിലുള്ള തങ്ങളുടെ ജീവനക്കാരുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവര്‍ക്ക് ചികിത്സലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈബർ സുരക്ഷയും ഇന്റർനെറ്റും നിരീക്ഷിക്കുന്ന വാച്ച്ഡോഗ് ഓർഗനൈസേഷനായ നെറ്റ്ബ്ലോക്ക്സിന്റെ ഗാസ മുനമ്പിലെ കണക്റ്റിവിറ്റിയിൽ തകർന്നു. ബോംബാക്രമണം ഇന്റർനെറ്റ്, സെല്ലുലാർ, ലാൻഡ്‌ലൈൻ സേവനങ്ങളുടെ പൂർണ്ണമായ തടസ്സം സൃഷ്ടിച്ചതായി പലസ്തീൻ ടെലികോം സേവനദാതാപ്, പാൽടെൽ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തില്‍നിന്ന് ഒറ്റപ്പെട്ടു.
ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ആരോഗ്യസംവിധാനങ്ങളും താറുമാറായി. മൊബൈല്‍- ലാന്‍ഡ്‌ലൈന്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുനമ്പില്‍ പൂര്‍ണ്ണമായും ഇല്ലാതായി.