നാസ അഡ്മിനിസ്ട്രേറ്റർ ഇന്ന് ഇന്ത്യയിൽ; രാജ്യത്തെ ബഹിരാകാശ ഗവേഷകരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും പുതിയ പദ്ധതികളെ കുറിച്ച് ചർച്ച നടത്തുന്നതിനുമായി നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യയിൽ. ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം കേന്ദ്രസർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും മനുഷ്യ പര്യവേക്ഷണത്തിലും ഭൗമശാസ്ത്രത്തിലും ഉഭയക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ബഹിരാകാശ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിക്കും. ജോ ബൈഡന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജിയിൽ യുഎസുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനു കൂടിയാണ് നെൽസൺ ഇന്ത്യയിൽ എത്തുന്നത്.

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമനിരീക്ഷണ ദൗത്യമായ ‘നിസർ ബഹിരാകാശ പേടകം’ 2024ൽ വിക്ഷേപിക്കും. നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് നിസർ.

നിസറിന്റെ നിർമ്മാണം വിലയിരുത്തുന്നതിനായി അദ്ദേഹം ബെംഗളൂരു സന്ദർശിക്കും. ലോകത്തെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റ്‌ലെറ്റ് ഉപയോഗിച്ച് ഇന്ത്യയും യുഎസും ചേർന്ന് നടത്തുന്ന പഠനമാണ് നിസർ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനമാണിത്.

നിസർ 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശ ദൃശ്യം ചിത്രീകരിക്കും. ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്‌നിപർവ്വത സ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളെയും ഭൂമിയുടെ ആവാസവ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പ് ഉയരം, ഭൂഗർഭജലനിരപ്പ് തുടങ്ങിയവയിലെ മാറ്റങ്ങളും മനസിലാക്കി വിവരങ്ങൾ എത്തിക്കുകയും ചെയും.

കൂടാതെ ബിൽ നെൽസൺ യുഎഇയിൽ വച്ച് നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്ഥാവ്യതിയാന കോൺഫറൻസിലും പങ്കെടുക്കും. ആദ്യമായിട്ടാണ് ഒരു നാസ അഡ്മിനിസ്‌ട്രേറ്റർ ഇത്തരമൊരു കോൺഫറൻസിൽ പങ്കെടുക്കുന്നത്.