സിനിമയുടെ പ്രസ് മീറ്റ് തടഞ്ഞ് നടൻ സിദ്ധാര്‍ഥിനെ ഇറക്കിവിട്ടു; കന്നഡ സിനിമയ്ക്കായി മാപ്പപേക്ഷിച്ച് ശിവരാജ് കുമാർ

ബെംഗളൂരു: വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ സിദ്ധാര്‍ഥിനെ സംസാരിക്കാന്‍ സമ്മതിക്കാതെ ഇറക്കി വിടുന്ന പ്രതിഷേധക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. ബംഗളൂരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ വച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ കർണാടകയിലെ സൂപ്പർതാരം ശിവരാജ് കുമാർ ഖേദം പ്രകടിപ്പിച്ചു.

കഴിഞ്ഞദിവസമാണ് ‘ചിക്കു’വിന്റെ പ്രചാരണാർത്ഥം സിദ്ധാർത്ഥ് കർണാടകയിലെത്തിയത്. ബെംഗളൂരുവിനടുത്തുള്ള മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ അദ്ദേഹം മാധ്യമങ്ങളെ കാണുന്നതിനിടെ ഒരുസംഘം പ്രതിഷേധക്കാർ ഇവിടേക്ക് എത്തുകയും വാർത്താസമ്മേളനം നിർത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ സംഘാടകരെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് താരം വാർത്താസമ്മേളനം നിർത്തി, കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ മടങ്ങിപ്പോവുകയുമായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കന്നഡയിലെ സൂപ്പർ താരം ശിവരാജ് കുമാർ പ്രതികരണവുമായി രം​ഗത്തെത്തിയത്. തന്റെ നാടായ കർണാടകയിൽ വെച്ച് തമിഴ് നടനായ സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ശിവരാജ് കുമാർ ഖേദം പ്രകടിപ്പിച്ചു. കന്നഡ സിനിമയ്ക്കുവേണ്ടി സിദ്ധാർത്ഥിനോട് താൻ മാപ്പുപറയുന്നെന്ന് ശിവരാജ് കുമാർ പറഞ്ഞു.

More Stories from this section

family-dental
witywide