കോട്ടയം: നടന്‍ വിനോദ് തോമസ് (47) മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിലെ എസിയില്‍ നിന്നുള്ള വിഷവാതകം ശ്വസിതാകാം മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി. വിനോദ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മീനടം സ്വദേശിയാണ്.
ഇന്നലെയാണ് പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെ കാറില്‍ കയറിയ വിനോദ് വൈകിട്ട് അഞ്ചരയായിട്ടും പുറത്തിറങ്ങാത്തതില്‍ സംശയം തോന്നിയ ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കാറിനരികില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ ചില്ല് തകര്‍ത്താണ് വിനോദിനെ പുറത്തെടുത്തത്.
നത്തോലി ഒരു ചെറിയ മീനല്ല,അയ്യപ്പനും കോശിയും, ഭൂതകാലം, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.