വീശിയടിച്ച ഡെബി ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ തീരത്ത് കൊണ്ടുവന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനം, കണ്ടെത്തിയത് 10 ലക്ഷം വിലയുള്ള കൊക്കെയ്ൻ

ഫ്ലോറിഡ: തിങ്കളാഴ്ച ഫ്ലോറിഡയിൽ ആഞ്ഞുവീശിയ ഡെബി ചുഴലിക്കാറ്റിൽ ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന 25 കൊക്കെയ്ൻ പാക്കേജുകൾ ഫ്ലോറിഡ കീസിലെ ഒരു കടൽത്തീരത്ത് അടിഞ്ഞു. യുഎസ് ബോർഡർ പട്രോൾ ആക്ടിംഗ് ചീഫ് പട്രോൾ ഏജൻ്റ് സാമുവൽ ബ്രിഗ്സ് II എക്സിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. പൗരനാണ് കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെത്തിയത്. 2023 ജൂലൈയിൽ, കീസിൽ 70 പൗണ്ട് (31.7 കിലോഗ്രാം) കൊക്കെയ്‌നിൽ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് ഫ്ലോറിഡയിലെ ബിഗ് ബെൻഡിൽ ഡെബി ചുഴലിക്കാറ്റ് കര തൊട്ടത്. കാറ്റഗറി ഒന്നിൽ ഉൾപ്പെടുന്ന ഡെബി മണിക്കൂറിൽ 80 കിമീ വേ​ഗതയിലാണ് കര തൊട്ടത്. കൊടുങ്കാറ്റ് വീശിയതിന് പിന്നാലെ, സൺഷൈൻ സ്റ്റേറ്റിലെ 300,000-ലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സങ്ങൾ ഉയർന്നു. ആഴ്ചയുടെ മധ്യത്തോടെ, ജോർജിയയുടെയും സൗത്ത് കരോലിനയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകി. ഫ്ലോറിഡയിൽ 150,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി ബന്ധമില്ല.

ചുഴലിക്കാറ്റിന്റെ ഭാ​ഗമായി തെക്കുകിഴക്കൻ ജോർജിയയിലും സൗത്ത് കരോലിനയിലും വെള്ളിയാഴ്ച വരെ ശക്തമായ മഴ പ്രവചിക്കുന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോലിന ഗവർണർമാർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റ് വരുത്തുന്ന ‌ ആഘാതങ്ങൾക്ക് തയ്യാറാകാൻ താമസക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

1 million dollar worth cocaine found florida beach after debby hurricane