ലാസ് വേഗാസിൽ കൂട്ടവെടിവയ്പ്; 5 പേർ കൊല്ലപ്പെട്ടു, പൊലീസ് പിന്തുടർന്ന അക്രമി സ്വയം വെടിവച്ച് മരിച്ചു

തിങ്കളാഴ്ച വൈകിട്ട് വടക്കൻ ലാസ് വേഗാസിലെ ഒരു അപാർട്മെൻ്റിൽ നടന്ന കൂട്ടവെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ടു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. 13 വയസ്സുള്ള ഒരു പെൺകുട്ടി വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. 47 വയസ്സുള്ള എറിക് ആഡംസാണ് അക്രമി എന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ട് നോർത്ത് ലാസ് വേഗാസിലെ ഒരു അപാർട്ട്‌മെൻ്റിൽ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി. ഒരാൾ 40 കളിൽ പ്രായമുള്ളയാളും അടുത്തയാൾ 50 വയസ്സായ സ്ത്രീയുമായിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെ 13 വയസ്സുള്ള കുട്ടിയെ ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന വിവരം കിട്ടി. അതിനിടെ അടുത്തുള്ള അപാർട്മെൻ്റിലും കൂടുതൽ ഇരകളുണ്ടെന്ന് പൊലീസിന് മനസ്സിലായി. അവിടെ ചെന്നപ്പോൾ യുവാക്കളായ 2 സ്ത്രീകളുടേയും ഒരു പുരുഷൻ്റേയും മൃതദേഹം കണ്ടെത്തി. പിന്നീട് പൊലീസ് അക്രമിക്കായി തിരച്ചിൽ തുടങ്ങി. പിറ്റേന്ന് രാവിലെ 10 മണിടോയെ അക്രമിയെ പൊലീസ് കണ്ടെത്തി. അയാൾ അപ്പോളും ആയുധധാരിയായിരുന്നു. പൊലീസിനെ കണ്ടതും അയാൾ അടുത്തുള്ള വീടിൻ്റെ പിന്നിലേക്ക് ഓടി പോയി. പൊലീസ് പിന്തുടർന്ന് അയാളെ കീഴടക്കും മുമ്പ് സ്വയം വെടിയുതിർത്ത് മരിച്ചു.

അക്രമത്തിൻ്റെ കാരണം എന്തെന്ന് വ്യക്തമല്ല. മരിച്ച വ്യക്തികളുടെ വിവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടില്ല.

5 shot dead in Las Vegas suspect shoots himself and die