ഫ്ലോറിഡയിൽ 25 വർഷം മുമ്പ് നടന്ന കൊലപാതകം, ഡിഎൻഎ തുമ്പായി, 74 കാരനായ ‘കാമുകൻ’ അറസ്റ്റിൽ

ന്യൂയോർക്ക്: 25 വർഷം മുമ്പ് കൊല്ലപ്പെട്ട 50കാരിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്ത് സാൻഫോർഡ് പൊലീസ്. ഷെറി ഹോൾട്ട്‌സ് എന്ന സ്ത്രീയെയാണ് 1999 ഡിസംബർ 4 ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലോറിഡയിലെ സാൻഫോർഡിലെ ഒരു ബാറിലാണ് അവരെ അവസാനമായി കണ്ടത്.

പിറ്റേന്ന് കാടുകളിൽ ക്യാനുകൾ ശേഖരിക്കുന്ന ഒരാളാണ് കോൺക്രീറ്റ് സ്ലാബിൽ കിടക്കുന്ന ഹോൾട്ട്സിൻ്റെ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ അറിയിച്ചു. ഹോൾട്‌സിൻ്റെ കഴുത്ത് മുറിഞ്ഞതായും കഴുത്ത് ഞെരിച്ചതിൻ്റെയും മൂർച്ചയേറിയ ആഘാതത്തിൻ്റെയും ലൈംഗിക ആക്രമണത്തിന്റെയും ലക്ഷണങ്ങൾ ഉണ്ടെന്നും അധികൃതർ പറഞ്ഞു. മൃതദേഹത്തിന് ഒരു ലോക്ക് ബ്ലേഡ് കത്തി കണ്ടെത്തി. അതിൽ രക്തവുമുണ്ടായിരുന്നു.

എന്നാൽ സാമ്പിളുകൾ വേണ്ടത്രയില്ലാത്തതിനാൽ 2000-ൽ പരിശോധന നടത്തുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2023 മെയ് മാസത്തിലാണ് കേസ് വീണ്ടും പരി​ഗണിക്കുന്നത്. കത്തിയിലെ രക്തം ഹോൾട്ട്സിന്റേതാണെന്നും കത്തിയിലെ അധിക ഡിഎൻഎ 74 കാരനായ ഗാരി ഡ്യൂറൻസിൻ്റേതാണെന്നും കഴിഞ്ഞ മാസം അധികൃതർ സ്ഥിരീകരിച്ചു.

ഹോൾട്‌സിൻ്റെ ദീർഘകാല കാമുകനായിരുന്നു ഡ്യൂറൻസ്. ഇയാളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും രണ്ടാം ഡിഗ്രി നരഹത്യയ്ക്ക് കുറ്റം ചുമത്തുകയും ചെയ്തു. ഇരുവരും സാൻഫോർഡിലെ ഒരു വീട്ടിൽ താമസിച്ചിരുന്നു. ഇവർ വഴക്കുണ്ടായെന്നും 1999 ഡിസംബർ 2ന് ഡ്യൂറൻസ് ഹോൾട്‌സിനെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു. കൊലപാതകം നടന്ന രാത്രിയിൽ ഹോൾട്‌സിനൊപ്പം ഉണ്ടായിരുന്നതായി ഇയാൾ നിഷേധിച്ചു.

74 year old man Arrested for Murder of Florida woman 24 years ago

More Stories from this section

family-dental
witywide