മധ്യപ്രദേശില്‍ ഓടുന്ന കാറില്‍ ഒമ്പതാം ക്ലാസുകാരിക്ക് ക്രൂരപീഡനം ; ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടു, പ്രതികള്‍ പിടിയില്‍

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതികള്‍ പീഡനത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

മോഹ്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗ്വാളിയോര്‍-ശിവപുരി ദേശീയ പാതയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ബലാത്സംഗം, പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് കേസെടുക്കുകയും 18 നും 20 നും ഇടയില്‍ പ്രായമുള്ള രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ഇവരില്‍ ഒരാള്‍ കുട്ടിയെ പീഡിപ്പിക്കുകയംു മറ്റൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇരുവരെയും ചോദ്യം ചെയ്തുവരുന്നു. സംഭവത്തിന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.

പതിമൂന്നുകാരിയായ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. ഒരു വര്‍ഷം മുമ്പ് ചിനൂര്‍ സ്വദേശിയായ ഒരു യുവാവുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും പിന്നീട് യുവാവ് പെണ്‍കുട്ടിയെ തന്റെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയതായും യുവതി പറഞ്ഞു. ചാറ്റിലൂടെയാണ് ഇവര്‍ പ്രണയത്തിലായത്. ജൂണ്‍ ഒന്നിന് രണ്ട് സുഹൃത്തുക്കളോടൊപ്പം കാറില്‍ വന്ന പ്രതി പെണ്‍കുട്ടിയെ കാണാന്‍ വിളിച്ചു. അതിന് ശേഷം ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഒപ്പമുണ്ടായിരുന്ന യുവാവ് പകര്‍ത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ വഴങ്ങാതിരുന്ന പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.

More Stories from this section

family-dental
witywide