മോദിയോട് മാപ്പ് പറയൂ’, മാലിദ്വീപ് പ്രതിപക്ഷ നേതാവ് പ്രസിഡന്റ് മുയിസുവിനോട്

മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയിലെ ജനങ്ങളോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മാലിദ്വീപ് ജംഹൂറി പാര്‍ട്ടി (ജെപി) നേതാവ് കാസിം ഇബ്രാഹിം ആവശ്യപ്പെട്ടു.

മാലിദ്വീപ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള രാജ്യത്തെ പ്രധാന പ്രതിപക്ഷമായ എംഡിപി, തങ്ങളുടെ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമര്‍പ്പിക്കാന്‍ പദ്ധതിയിടുന്നതായി അറിയിച്ചതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ അനുകൂല എംപിമാരും പ്രതിപക്ഷ നിയമസഭാംഗങ്ങളും തമ്മില്‍ സഭയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റിനുള്ള നീക്കം.

‘ഏതൊരു രാജ്യത്തെക്കുറിച്ചും, പ്രത്യേകിച്ച് അയല്‍രാജ്യത്തെ സംബന്ധിച്ച്, ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ നമ്മള്‍ സംസാരിക്കരുത്. നമ്മുടെ രാജ്യത്തോട് നമുക്ക് ഒരു ബാധ്യതയുണ്ട്, അത് പരിഗണിക്കേണ്ടതുണ്ട്. പ്രസിഡന്റ് സോലിഹ് ഈ ബാധ്യത പരിഗണിക്കാതെ ‘ഇന്ത്യയെ നിരോധിച്ചുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തുവെന്നും കാസിം പറഞ്ഞു.

മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്തതാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുയിസുവിന്റെ പാര്‍ട്ടിയുടെ പ്രധാന പ്രചാരണ പ്ലാന്‍. നിലവില്‍, ഡോര്‍ണിയര്‍ 228 മാരിടൈം പട്രോളിംഗ് വിമാനങ്ങളും രണ്ട് എച്ച്എഎല്‍ ധ്രുവ് ഹെലികോപ്റ്ററുകളും 70 ഓളം ഇന്ത്യന്‍ സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്. അധികാരമേറ്റതിന്റെ രണ്ടാം ദിവസം, മാലദ്വീപില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ മുയിസു ഇന്ത്യന്‍ സര്‍ക്കാരിനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാനുള്ള ആഹ്വാനത്തിനുപുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ചും ഇന്ത്യയുടെ വികസനത്തിനായുള്ള ആഹ്വാനത്തെക്കുറിച്ചും മാലദ്വീപ് ഉപമന്ത്രിയും മറ്റ് ക്യാബിനറ്റ് അംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide