അമേരിക്കൻ ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

വാഷിങ്ടൺ: പ്രശസ്ത അമേരിക്കൻ ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ (90) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വാഷിങ്ടണിൽ വച്ചായിരുന്നു അന്ത്യം. നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യത്തിലൂടെയാണ് ആൻഡേഴ്സൺ ശ്രദ്ദേയനായത്.

മകൻ ഗ്രിഗറി ആൻഡേഴ്‌സാണ് മരണ വിവരം അറിയിച്ചത്. വാഷിങ്ടണിലെ സാൻ ജുവാൻ ദ്വീപിൽ വെച്ചായിരുന്നു അപകടം. ദ്വീപിന്റെ തീരത്ത് വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് സാൻ ജുവാൻ കൗണ്ടി പോലീസ് പറഞ്ഞു. മുങ്ങൽ വിദഗ്ദർ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയിട്ടാണ് മൃതദേഹം കണ്ടെത്താനായത്.