ആഡംബര കാറിടിച്ച് മത്സ്യവിൽപ്പനക്കാരി മരിച്ച സംഭവം; പ്രതിക്ക് മദ്യം വിളമ്പിയ ബാർ ഇടിച്ചു പൊളിച്ചടുക്കി കോർപറേഷൻ

മുംബൈ: മുംബൈയിൽ ആഡംബര കാർ ഇടിച്ച് മത്സ്യവിൽപനക്കാരി മരിച്ച സംഭവത്തിൽ പ്രതി മിഹിർ ഷാ മദ്യം വിളമ്പിയ ബാർ കോർപ്പറേഷൻ അധികൃതർ ഇടിച്ചു നിരത്തി. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബർ തപസ് ബാറാണ് ബുധനാഴ്ച ഇടിച്ചു നിരത്തിയത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തിച്ചുവെന്നാണ് ആരോപണം. പാർട്ടിയിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ മിഹിർ ഷാ ഞായറാഴ്ച പുലർച്ചെ വരെ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

തുടർന്നാണ് നടപടി. മിഹിർ ഓടിച്ച കാർ കാവേരിയും ഭർത്താവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. മുംബൈ പോലീസ് ചൊവ്വാഴ്ച ബാറിൽ പരിശോധന നടത്തിയ ശേഷം ഇവിടം സീൽ ചെയ്തിരുന്നു. ‌അപകടം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായതെന്നും വൈദ്യ പരിശോധനയിൽ ശരീരത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനാകില്ലെന്നും കാവേരിയുടെ കുടുംബം ആരോപിച്ചു.

സംഭവം വിവാദമായതിന് പിന്നാലെ, മിഹിർ ഷായുടെ പിതാവ് രാജേഷ് ഷായെ ശിവസേനയുടെ (ഷിൻഡെ) ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി.

BMC demolished Bar connection with Mihir shah