ഡിട്രോയിറ്റ് നദിയിൽ കാണാതായ രണ്ട് ഇന്ത്യന്‍ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

വ്യാഴാഴ്ച വിൻഡ്‌സർ സാൻഡ് പോയിൻ്റ് ബീച്ചിൽ വെള്ളത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി വിൻഡ്‌സർ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പോസ്റ്റിൽ, രാത്രി 8 മണിക്ക് മുമ്പ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

സുരക്ഷാ ആശങ്കയെ തുടർന്ന് ബീച്ചിലിറങ്ങുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് യുവാക്കൾ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. 22ഉം 25ഉം വയസ്സുള്ള രണ്ടുപേരെ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ വെള്ളക്കെട്ടിൽ കാണാതായതായി പോലീസ് അറിയിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്. സെൻ്റ് ക്ലെയർ കോളേജ് പൂർവ വിദ്യാർത്ഥിയായ 20 വയസ്സുള്ള യുവാവിന്റെയും, യോഗേഷ് ബജ്‌ഗായ് (26) മൃതദേഹങ്ങൾ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതായി വിൻസർ പൊലീസ് അറിയിച്ചു.

മുങ്ങൽവിദഗ്ധരുടെയും, ഡ്രോണുകളുടെയും സഹായത്തോടെ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്.