സാവോ പോളോ: വെള്ളിയാഴ്ച ഉച്ചയ്ക്ക് സാവോ പോളോയ്ക്ക് പുറത്ത് 61 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന് എയർ കമ്പനിയായ വോപാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപകട ദൃശ്യങ്ങൾ വിമാനത്തിൻ്റെ വീഴ്ചയും അതിന്റെ ഭീകരതയും വെളിവാക്കുന്നു.
“2283- വിമാനത്തിലുണ്ടായിരുന്ന 61 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഖേദപൂർവം കമ്പനി അറിയിക്കുന്നു,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വോപാസ് കണക്കു പ്രകാരം 57 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടസ്ഥലത്ത് എമർജൻസി റെസ്‌പോണ്ടർമാർ പ്രവർത്തിക്കുന്നുണ്ട്. അന്വേഷണം നടന്നുവരികയാണ്.
ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് എടിആർ 72-500 എന്ന ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിമാനം ഒരു മിനിറ്റിനുള്ളിൽ 17,000 അടി താഴേക്ക് താഴ്ന്നതായാണ്, എന്നാൽ എന്തുകൊണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. “അപകടം എങ്ങനെ സംഭവിച്ചുവെന്നു ഇപ്പോഴും സ്ഥിരീകരണമില്ല,” എയർലൈൻ വോപാസിൻ്റെ പ്രസ്താവനയിൽ പറയുന്നു.
BREAKING: Voepass Flight 2283, a large passenger plane, crashes in Vinhedo, Brazil pic.twitter.com/wmpJLVYbB3
— BNO News (@BNONews) August 9, 2024