ശ്രീനഗര്‍: ജമ്മുവിൽ ബസ് മറിഞ്ഞ് വൻ അപകടമുണ്ടതായി റിപ്പോർട്ട്. പൂഞ്ച് ഹൈവേയില്‍ അക്‌നൂര്‍ പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍നിന്ന് എത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ അക്‌നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അകദേശം അമ്പതിലധികം പേർ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.
ഏറെയും യു.പി, രാജസ്ഥാന്‍, ഹരിയാണ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു. യാത്രയ്ക്കിടെ ബസ് റോഡില്‍നിന്നും തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
bus fell in to gorge and dies 21 passenger in Jammu