കിഫ്‌ബി വഴി കടമെടുപ്പ്, സർക്കാരിന് ബാധ്യത; കടം കുമിഞ്ഞു കൂടുന്നുവെന്നും സിഎജി റിപ്പോർട്ട്, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കടം കുമിഞ്ഞുകൂടുന്നുവെന്ന് സി എ ജി റിപ്പോർട്ട്. കിഫ്ബി വഴിയുള്ള കടമെടുപ്പാണ് സംസ്ഥാന സർക്കാരിന് ഏറ്റവും വലിയ ബാധ്യതയാകുന്നതെന്നും ചൂണ്ടികാട്ടുന്നതാണ് സി എ ജി റിപ്പോർട്ട്. കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളടങ്ങിയ 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സി എ ജി റിപ്പോര്‍ട്ട് നിയമസഭയിൽ വച്ചു. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിക്കളഞ്ഞ റിപ്പോര്‍ട്ടിൻമേൽ നിയമസഭയിൽ ചർച്ച ശക്തമായിട്ടുണ്ട്.

സി എ ജി റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടുന്ന ഏറ്റവും പ്രധാന പോയിന്‍റ് സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്നതാണ്. റവന്യൂ വരുമാനം 19.49 ശതമാനം കൂടിയെങ്കിലും ഇതിന് ആനുപാതികമായി റവന്യൂ ചെലവ് കൂടിയെന്നും സി എ ജി വിവരിച്ചു. റവന്യൂ വരുമാനത്തിന്‍റെ 19.98 ശതമാനം പലിശ അടയ്ക്കാൻ വിനിയോഗിക്കുന്നുവെന്ന വിമർശനവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.

കിഫ്‌ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്ന സി എ ജി റിപ്പോർട്ട്, ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ലെന്നും വ്യക്തമാക്കുന്നു. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. അനർഹർക്ക് ഭൂമി പതിച്ചു നൽകി. വിപണി വില ഈടാക്കിയില്ല. പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വർദ്ധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നും സി ആന്‍റ് എജി റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

CAG report against kiifb in Kerala niyamasabha

More Stories from this section

family-dental
witywide