അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം കുറയ്ക്കാന്‍ കാനഡ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റ് ഓപ്ഷനുകള്‍ എന്തൊക്കെയാണ്

ന്യൂഡല്‍ഹി : വിദേശ വിദ്യാര്‍ത്ഥികളുടെ വരവും താമസവും കാരണം രാജ്യത്ത് വീടുകള്‍ക്ക് രൂക്ഷമായ ക്ഷാമം തുടരുന്നതിനാല്‍, രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്ന അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നത് കാനഡ പരിഗണിക്കുന്നതായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു.

എന്നത്തേക്കാണ് ഇത് നടപ്പിലാക്കുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാനഡയിലെ സ്റ്റഡി പെര്‍മിറ്റ് ഉടമകളുടെ എണ്ണം മൂന്നിരട്ടിയായി. 2013-ല്‍ 300,000 എന്നതില്‍ നിന്ന് 2023-ല്‍ ഏകദേശം 900,000 ആയി.

കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന ഫണ്ടുകളുടെ തെളിവ് ഉള്‍പ്പെടെ പുതിയ ആവശ്യകതകള്‍ എന്തൊക്കെയെന്ന് ഇമിഗ്രേഷന്‍ മന്ത്രി പ്രഖ്യാപിച്ചു. നിലവിലെ രീതിയനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യവര്‍ഷത്തെ ട്യൂഷനും യാത്രാച്ചെലവിനുമുള്ള പണത്തിന് പുറമേ 10,000 ഡോളറും അധികമായി കരുതണമായിരുന്നു. എന്നാല്‍ പുതുക്കിയ സംവിധാനത്തില്‍, കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (സിബിസി) റിപ്പോര്‍ട്ട് അനുസരിച്ച്, 10,000 ഡോളര്‍ 20,635 ഡോളറായി ഉയര്‍ത്തി. ജീവിതച്ചെലവുകള്‍ക്കായുള്ള കണക്കുകള്‍ കാനഡ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി വര്‍ഷം തോറും ക്രമീകരിക്കും. ഇതിന്‍പ്രകാരമാണ് പുതിയ മാറ്റം.

കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രഖ്യാപനം മാത്രമല്ല തടസ്സം. 2023 ന്റെ രണ്ടാം പകുതിയില്‍, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വിസ അപേക്ഷകളില്‍ ഏകദേശം 40 ശതമാനവും നിരസിക്കപ്പെട്ടുവെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു, ഇത് എല്ലാ രാജ്യങ്ങളിലെയും ഏറ്റവും ഉയര്‍ന്ന നിരസിക്കല്‍ നിരക്കായാണ് കണക്കാക്കപ്പെടുന്നത്. നിരസിക്കാനുള്ള കാരണങ്ങള്‍ ‘മറ്റുള്ളവ’ അല്ലെങ്കില്‍ ‘വ്യക്തമല്ലാത്തത്’ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

ചില വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് സാമ്പത്തികമായി വേണ്ട കരുതലുകള്‍ പാലിക്കാത്തതു കൊണ്ടും അല്ലെങ്കില്‍ പഠനം തുടരാന്‍ കഴിയാതെ വന്നാല്‍ അപേക്ഷകന്‍ രാജ്യം വിടുമെന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പില്ലാത്തുകൊണ്ടും അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ട്. ഒരു അപേക്ഷ അപൂര്‍ണ്ണമായിരിക്കുക, പേയ്മെന്റ് നഷ്ടപ്പെടുക, അല്ലെങ്കില്‍ വഞ്ചനാപരമായ രേഖകള്‍ സമര്‍പ്പിക്കുക എന്നിവ കൊണ്ടും ഇത് സംഭവിക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന തുകയേക്കാള്‍ വലുതാണ് ഇപ്പോള്‍ കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന തുക മുമ്പത്തേക്കാളും കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതിനാല്‍, ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി ബജറ്റിന് അനുയോജ്യമായ അയര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.

അയര്‍ലന്‍ഡ്: വിദേശത്ത് പഠിക്കാനുള്ള ഒരു ലക്ഷ്യസ്ഥാനമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടിനെ പരിഗണിക്കുന്നു. അതിന്റെ എല്ലാ സര്‍വ്വകലാശാലകളും ആഗോളതലത്തില്‍ മികച്ച 3% റാങ്കിംഗില്‍ ഇടംപിടിച്ചതിനാല്‍, അയര്‍ലന്‍ഡ് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന് പേരുകേട്ടതാണ്. കൂടാതെ, സാങ്കേതികവിദ്യയിലും, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ശക്തമായ പിന്തുണയും, പഠനാനന്തര തൊഴില്‍ അവസരങ്ങളും, മറ്റ് ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ താങ്ങാനാവുന്ന ചെലവുകളും ആണ് അയര്‍ലണ്ടിനെ ഒരു മികച്ച ഓപ്ഷനാക്കി മാറ്റുന്നു.

ദക്ഷിണ കൊറിയ: 2023-ലെ വേനല്‍ക്കാലത്ത്, ദക്ഷിണ കൊറിയന്‍ വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു, 2027-ഓടെ 300,000 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി സ്ഥാപനങ്ങള്‍, പ്രാദേശിക ബിസിനസുകള്‍, ഗവണ്‍മെന്റ് എന്നിവ തമ്മിലുള്ള സഹകരണമായിരുന്നു പ്രോജക്ടിന്റെ ലക്ഷ്യം. ഭാഷാ തടസ്സങ്ങള്‍ കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികളെ ആറ് വര്‍ഷത്തിന് പകരം മൂന്ന് വര്‍ഷത്തിന് ശേഷം സ്ഥിരതാമസത്തിന് (പിആര്‍) അനുവദിക്കുന്ന ഇളവുള്ള പരിശോധനാ നടപടികളും സ്ഥിര താമസ അപേക്ഷകള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

തായ്വാന്‍: തായ്വാന്‍ 2030-ഓടെ 320,000-ത്തിലധികം വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനും ബിരുദാനന്തര നിലനിര്‍ത്തല്‍ നിരക്ക് 40% ല്‍ നിന്ന് 70% ആക്കാനും പദ്ധതിയിടുന്നു. ഡബിള്‍ ബാച്ചിലര്‍ പ്രോഗ്രാമുകള്‍, രണ്ട് വര്‍ഷത്തെ ബാച്ചിലര്‍ ബിരുദങ്ങള്‍, രണ്ട് വര്‍ഷത്തെ മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോഴ്‌സുകളും തായ്വാന്‍ വിദ്യാഭ്യാസ മന്ത്രാലയം സൗകര്യമൊരുക്കുന്നു.

ജര്‍മ്മനിയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 107% വര്‍ദ്ധനവാണ് ഉണ്ടായത്. വേഗതയേറിയ വിസ പ്രക്രിയയും (30-60 ദിവസം) കുറഞ്ഞ ജീവിതച്ചെലവുമുള്ള സ്‌പെയിന്‍ സ്വാഗതാര്‍ഹമായ ഒരു ഓപ്ഷനാണ്. ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക അനുഭവങ്ങള്‍ തേടുന്നവര്‍ക്ക്, ദുബായ് അതിന്റെ കാര്യക്ഷമമായ വിസ നടപടിക്രമങ്ങളും (15-20 ദിവസം) മികച്ച വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും കൊണ്ട് വേറിട്ടുനില്‍ക്കുന്നു.

സിംഗപ്പൂര്‍ ഏഷ്യയിലെ അക്കാദമിക് ശക്തികേന്ദ്രമാണ്, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചു. 2030-ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഫ്രാന്‍സ് തയ്യാറെടുക്കുന്നു. ഒപ്പം ന്യൂസിലന്‍ഡും അയര്‍ലന്‍ഡും ആകര്‍ഷകമായ ഓപ്ഷനുകളായി ഉയര്‍ന്നുവരുന്നു. മാള്‍ട്ടയും ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 103% വര്‍ധനവ് രേഖപ്പെടുത്തി.

അമേരിക്കയും കാനഡയും അല്ലാതെ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന പഠന ഇടങ്ങള്‍ വേറെയും ഉള്ളത് വിദ്യാര്‍ത്ഥികളെ അധിക ആശങ്കയില്‍ നിന്നും കരകയറ്റും എന്നുറപ്പാണ്.

More Stories from this section

family-dental
witywide