ബർഗർ കിങ് ഔട്ട്ലെറ്റിനുള്ളിൽ ക്രൂരമായ കൊലപാതകം; 40 തവണ വെടിവച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിനുള്ളിൽ 26 കാരൻ കൊല്ലപ്പെട്ടതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവിനെതിരെ ഉണ്ടായ ആക്രമണം കരുതികൂട്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സ്ത്രീ സുഹൃത്തിനൊപ്പം ഔട്ട്‌ലെറ്റില്‍ ഇരിക്കുകയായിരുന്ന അമനെതിരെയാണ് അഞ്ജാതരായ അക്രമികള്‍ വെടിയുതിർത്തത്. യാതൊരുവിധ പ്രകോപനവും കൂടാതെയാണ് യുവതിക്കൊപ്പം ഇരുന്ന അമനുനേരെ വെടിയുതിര്‍ത്തത്. രാത്രി 9.41 ഓടെയാണ് ആദ്യവെടിയുതിർത്തത്. അമന് പുറകിലിരുന്ന രണ്ടുപേര്‍ തോക്കുകള്‍ പുറത്തേയ്ക്കെടുത്ത് പുറകിലേയ്ക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം അമന്‍ ബില്ലിങ് കൗണ്‍റിലേയ്ക്ക് ഓടികയറികയായിരുന്നു. അക്രമികൾ അമനെ പിന്തുടര്‍ന്ന് പലതവണ വെടിയുതിക്കുകയായിരുന്നു.

അതിനിടയില്‍ അമനൊപ്പം ഉണ്ടായിരുന്ന സ്ത്രീ ഔട്ട്‌ലെറ്റില്‍ നിന്ന് പുറത്തുപോയി. ഏകദേശം 40 വെടിയുണ്ടകള്‍ അമന്റെ ശരീരത്തിൽ തുളർഞ്ഞു കയറിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കൊലയാളികൾ വെടിയുതിർത്തപ്പോൾ അമൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നതിന്റെ തെളിവാണ് ബില്ലിംഗ് കൗണ്ടറിന് പിന്നിൽ നിന്ന് അമന്റെ മൃതദേഹം കണ്ടെത്തിയത്. കൊലയാളികൾ 25–30 വയസ് പ്രായമുള്ളവരാണെന്ന് ബർഗർ കിങ് ജീവനക്കാർ പറഞ്ഞു.