”പലരും വീടു വിട്ടിറങ്ങി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, സംഭവിച്ചതെല്ലാം സംഭവിച്ചു, എനിക്ക് ദുഃഖമുണ്ട്…” മണിപ്പൂര്‍ കലാപത്തില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും ജനങ്ങളോട് മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്.

ഒട്ടേറെപേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടു വിട്ടിറങ്ങി. 2025ല്‍ മണിപ്പുര്‍ സാധാരണ നിലയില്‍ എത്തുമെന്നും തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും 2025ല്‍ സാധാരണനില പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു. മണിപ്പുരിലെ 35 ഗോത്രങ്ങളും ഒരുമിച്ചു ജീവിക്കണം. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും ഇക്കാര്യം താന്‍ അഭ്യര്‍ഥിക്കുന്നതായും ബിരേന്‍ സിങ് പറഞ്ഞു.

”ഈ വര്‍ഷം മുഴുവനും ദൗര്‍ഭാഗ്യകരമായിരുന്നു. കഴിഞ്ഞ മേയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതിനു സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. എനിക്ക് ദുഃഖമുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങള്‍ മുന്‍കാല തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണം. സമാധാനവും സമൃദ്ധിയും നിറഞ്ഞ മണിപ്പുരിലേക്ക് നമ്മള്‍ പുതിയ ജീവിതം ആരംഭിക്കണം”- ബിരേന്‍ സിങ്ങിന്റെ വാക്കുകള്‍.

More Stories from this section

family-dental
witywide