മോഷണമടക്കമുള്ള കുറ്റങ്ങൾ! മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയടക്കമുള്ളവർക്കെതിരെ കോടതി കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ കേസെടുത്ത് കോടതി. മോഷണമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ സി ജെ എം കോടതിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും മുൻ ഡി ജിപിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്. പി ശശി, ഡി ജി പി പത്മകുമാർ, ശോഭന ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളോട് മേയ് 31 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചു. മോഷണ കുറ്റത്തിന് പുറമെ പ്രതികള്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, വ്യാജ തെളിവ് നല്‍കല്‍, ഇലക്ട്രോണിക്‌സ് തെളിവുകള്‍ നശിപ്പിക്കല്‍, എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോർജിന്‍റെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. നായനാർ സർക്കാരിന്‍റെ കാലത്തായിരുന്നു ഈ അറസ്റ്റ്. മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആരോപണം.

cjm court registered case against CM Pinarayi political secretary P Sasi

More Stories from this section

family-dental
witywide