തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു; 3 വർഷം കാലാവധി ബാക്കി നിൽക്കെ രാജി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ ശനിയാഴ്ച രാജിവച്ചു. 2027 വരെയായിരുന്നു അദ്ദേഹത്തിൻ്റെ കാലാവധി.

പ്രസിഡൻ്റ് ദ്രൗപതി മുർമു അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചു. ഗോയലിൻ്റെ രാജിയോടെ തിരഞ്ഞെടുപ്പ് പാനലിൽ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്.

വിരമിച്ച പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗോയൽ. 2022 നവംബറിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അദ്ദേഹത്തിൻ്റെ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ സഭയുടെ കാലാവധി 2024 മെയ് മാസത്തിൽ അവസാനിക്കും.

More Stories from this section

family-dental
witywide