കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് : അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: ഫെബ്രുവരി 13 ന് 200 കര്‍ഷക യൂണിയനുകള്‍ സംഘടിപ്പിക്കുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്തിന്റെ പ്രധാന റോഡുകള്‍ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കാനും അല്ലാത്തപക്ഷം യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹരിയാന പോലീസ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിഷേധത്തിന് മുന്നോടിയായി ക്രമസമാധാനം ഉറപ്പാക്കാന്‍ പഞ്ച്കുളയില്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷക മാര്‍ച്ചിനോടനുബന്ധിച്ച് ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷര്‍ നടത്തുന്ന മാര്‍ച്ച് ഡല്‍ഹിയിലെത്താതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്യുകയാണ് ഭരണകൂടം. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തുന്നത് തടയാന്‍ സംസ്ഥാന ഭരണകൂടവും ഡല്‍ഹി പൊലീസും വിവിധ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ഹരിയാനയും പഞ്ചാബും കടന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചാല്‍ ക്രെയിനുകളും കണ്ടെയ്നറുകളും ഉപയോഗിച്ച് അതിര്‍ത്തി അടയ്ക്കും. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഗതാഗത തടസത്തിലേക്ക് തലസ്ഥാനം നീങ്ങുമെന്നും ഉറപ്പാണ്.

More Stories from this section

family-dental
witywide