പണപ്പെരുപ്പം കുറഞ്ഞിട്ടും ഭക്ഷണവില കത്തിക്കയറുന്നു; യുഎസിൽ മധ്യവർ​ഗവും പാവപ്പെട്ടവരും ആശങ്കയിൽ

വാഷിങ്ടൺ: അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതാണെന്നും അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉ‌യരുന്നതായി റിപ്പോർട്ട്. പാൻഡെമിക് സമയത്ത് പലചരക്ക് വില കുതിച്ചുയർന്നു. എന്നാൽ, പാൻഡെമിക് അവസാനിച്ചിട്ടും അവ വർധിച്ചുകൊണ്ടിരിക്കുകയാണ് ഉപഭോക്താക്കൾ പറയുന്നു. ആഴ്ചയിൽ വില മാറുകയാണെന്നും പറയുന്നു. പഴയകാല കോർപ്പറേറ്റ് വിലക്കയറ്റം കാരണം പലചരക്ക് വിലകൾ ഉയർന്നു. ഭക്ഷണ ശൃംഖലയുടെ എല്ലാ തലങ്ങളും നിയന്ത്രിക്കുന്നത് വളരെ കുറച്ച് കമ്പനികൾ മാത്രമായതിനാൽ അവരാണ് വില നിയന്ത്രിക്കുന്നതെന്നും പറയുന്നു.

അഞ്ചിൽ മൂന്ന് അമേരിക്കക്കാരും രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് കരുതുന്നു. പണപ്പെരുപ്പം കുറയുന്നു, പക്ഷേ വിലകൾ ഉയർന്ന നിലയിലാണെന്ന് ബാങ്ക്റേറ്റിലെ മുതിർന്ന സാമ്പത്തിക വിശകലന വിദഗ്ധൻ മാർക്ക് ഹാംറിക് പറഞ്ഞു. എന്നിട്ടും കഴിഞ്ഞ 12 മാസത്തിനിടെ ഭക്ഷണത്തിന് 2.2% വിലയാണ് ഉയർന്നത്. ആപ്പിളും മുട്ടയും പോലുള്ള ചില സാധനങ്ങൾക്ക് കഴിഞ്ഞ വർഷം കുറഞ്ഞു.

എന്നാൽ, ജ്യൂസുകളും പാനീയങ്ങളും ബീഫ് റോസ്റ്റുകളും പോലുള്ള ഇനങ്ങളുടെ വില ഉയർന്നു. കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, ദീർഘകാലാടിസ്ഥാനത്തിലുള്ള ഉയർന്ന ഭക്ഷണ വില സാമ്പത്തിക സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. അമേരിക്കക്കാർ ക്രെഡിറ്റ് കാർഡുകളിലേക്ക് തിരിഞ്ഞതിന് ശേഷം കടക്കെണിയിലായേക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

groceries are so expensive in USA