
കൊച്ചി: സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ബുധനാഴ്ച ശക്തമായ മഴ. ഇടപ്പള്ളിയിൽ കനത്ത മഴയിലും കാറ്റിലും ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരിക്കുരയാണ്.
തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് , ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ മണിക്കൂറുകളോളമായി പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം-ഗുരുവായൂർ പാസഞ്ചർ ഇതുവരെ പുറപ്പെട്ടിട്ടില്ല. യശ്വന്ത്പൂർ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുന്നു. വൈകിട്ട് ആറരയോടെ പെയ്ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപിത്തെ വൈദ്യുത ലൈനുകളിലേക്ക് പൊട്ടിവീണു. വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകള ഒടിഞ്ഞു.
വൈദ്യുത വിതരണവും താറുമാറായി. തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടവെട്ടു മഴ പെയ്യുന്നുണ്ട്. കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിലും കനത്ത മഴയാണ് പെയ്തത്.
Heavy rain in Kochi and Idukki