ഐഎഎസ് ദമ്പതികളുടെ മകൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകൾ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമ വിദ്യാർഥിനിയായ ലിപി രസ്തോഗിയാണ് (27) താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് താഴേക്ക് ചാടിയത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിൽ പുലർച്ചെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.

നിയമ വിദ്യാർഥിയായ ലിപി, പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഭാര്യ രാധിക രസ്തോഗി ആഭ്യന്തരവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും ജോലി ചെയ്യുന്നു.

ias officer’s daughter fell in to die

More Stories from this section

family-dental
witywide