നിയമവിരുദ്ധ വിവാഹം: ഇമ്രാന്‍ ഖാനും ഭാര്യക്കും 7 വര്‍ഷം തടവ്

ഇശ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ഖാനും 2018 ല്‍ നടത്തിയ വിവാഹം നിയമലംഘനമാണെന്ന് കണ്ടെത്തിയ കോടതി ഇരുവര്‍ക്കും ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു.

വിവാദത്തിലായ മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള ഈയാഴ്ചത്തെ മൂന്നാമത്തെ പ്രതികൂല വിധിയാണിത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ച അദ്ദേഹത്തെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

സംസ്ഥാന രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 10 വര്‍ഷവും നിയമവിരുദ്ധമായി സംസ്ഥാന സമ്മാനങ്ങള്‍ വിറ്റതിന് ഭാര്യയ്ക്കൊപ്പം 14 വര്‍ഷവും തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്ന് 71 കാരനായ ഇമ്രാന്‍ ഖാന്‍ ജയിലില്‍ കഴിയുകയാണ്. ഇരുവര്‍ക്കും 500,000 രൂപ വീതം (1,800 ഡോളര്‍) പിഴ ചുമത്തിയിട്ടുമുണ്ട്.

തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചതിന് ശേഷം ‘ഇദ്ദത്ത്’ എന്ന് വിളിക്കപ്പെടുന്ന ഇസ്ലാം നിര്‍ബന്ധമാക്കിയ കാത്തിരിപ്പ് കാലയളവ് പൂര്‍ത്തിയാക്കിയില്ലെന്നതാണ് ബുഷ്റ ഖാനെതിരെയുള്ള കുറ്റം.

ഇമ്രാന്‍ ഖാന്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് ഏഴ് മാസം മുമ്പ് 2018 ജനുവരിയില്‍ ഒരു രഹസ്യ ചടങ്ങില്‍ ‘നിക്ക’ എന്ന് വിളിക്കപ്പെടുന്ന തങ്ങളുടെ വിവാഹ കരാറില്‍ ഇരുവരും ഒപ്പുവക്കുകയായിരുന്നുവെന്നും കണ്ടെത്തലുണ്ട്.

എന്നാല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇമ്രാന്‍ ഖാനും ഭാര്യയും പ്രതികരിച്ചത്. ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടി പട്ടണത്തിലെ ജയിലില്‍ കഴിയുമ്പോള്‍ ഭാര്യ ഇസ്ലാമാബാദിലെ ഹില്‍ടോപ്പ് മാന്‍ഷനിലാണ് ശിക്ഷ അനുഭവിക്കുക.

More Stories from this section

family-dental
witywide