ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തു, പക്ഷേ ഭാര്യ…

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ക്കിടയിലും അതീവ സുരക്ഷയില്‍ പാക്കിസ്ഥാനില്‍ ഇന്ന് വോട്ടിംഗ് പുരോഗമിക്കുകയാണ്.

തടവിലാക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും ജയിലില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തതായി ഒരു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, തപാല്‍ വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് വോട്ടിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി പകുതിയോടെ അഡിയാല ജയില്‍ ഭരണകൂടത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചതായും ബാലറ്റുകള്‍ തടവുകാര്‍ക്ക് നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 22 ആയിരുന്നു സമര്‍പ്പിക്കാനുള്ള അവസാന തീയതി.

മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹി, അവാമി മുസ്ലീം ലീഗ് മേധാവി ഷെയ്ഖ് റാഷിദ്, മുന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി എന്നിവരും തപാല്‍ വഴി വോട്ട് ചെയ്ത രാഷ്ട്രീയ നേതാക്കളെ ഉദ്ധരിച്ച് അഡിയാല ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ആകെ അഡിയാല ജയിലിലെ 100ല്‍ താഴെയുള്ള തടവുകാര്‍ക്ക് മാത്രമേ വോട്ടുചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ജയിലില്‍ക്കഴിയുന്ന 7,000 തടവുകാരില്‍ ഒരു ശതമാനം മാത്രമാണ് ഇത്. സാധുവായ കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ (സിഎന്‍ഐസി) ഉള്ള തടവുകാര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ ജയില്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുള്ളൂവെന്നും ഭൂരിപക്ഷം തടവുകാരിലും ഒറിജിനല്‍ സിഎന്‍ഐസി ഇല്ലാതിരുന്നതാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

More Stories from this section

family-dental
witywide