
സിറിയയില്‍ വര്‍ധിച്ചുവരുന്ന വിമത ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം(എംഇഎ). സാധ്യമായവർ, ലഭ്യമായ ഏറ്റവും നേരത്തെയുള്ള വാണിജ്യ വിമാനങ്ങളിൽ പുറപ്പെടാനും നിർദ്ദേശമുണ്ട്. മറ്റുള്ളവരോട് അവരുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുൻകരുതൽ എടുക്കാനും നിരീക്ഷിക്കാനും അഭ്യർഥിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു. സിറിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാ ഉപദേശവും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്- “സിറിയയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകുന്നു.
വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.”വടക്കൻ സിറിയയിൽ അടുത്തിടെ നടന്ന പോരാട്ടം ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കു വേണ്ടി അടുത്ത ബന്ധം പുലർത്തുന്നു,” വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ ജയ്‌സ്വാൾ പറഞ്ഞു.