പിണറായി വിജയനാണ് യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നത്: കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നതെന്ന് പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തില്‍ സി പി എം പ്രവര്‍ത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളാണെന്ന് സമ്മതിക്കുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പിണറായി വിജയനെ മാറ്റാനുള്ള ധൈര്യം ഇല്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഎമ്മിലും സര്‍ക്കാരിലും ഏറ്റവും ആദ്യം തിരുത്തേണ്ട വ്യക്തി പിണറായി വിജയനാണെന്നും വിമര്‍ശനം.

കരുവന്നൂരിലേക്കും സുരേന്ദ്രന്റെ വിമര്‍ശനം നീണ്ടു. പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകള്‍ വഴി സി പി എം കൈക്കലാക്കിയെന്നും അഴിമതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്ക് നിലപാട് തിരുത്തുമെന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു. മാത്രമല്ല, കൂടുതല്‍ മുസ്ലിം പ്രീണനം നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നതെന്നും നഗ്‌നമായ മുസ്ലിം പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

More Stories from this section

family-dental
witywide