കേരളത്തെ നടുക്കിയ മൈനാ​ഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യ നൽകി കോടതി

കൊല്ലം: കൊല്ലം മൈനാ​ഗപ്പള്ളിയിൽ കേരളത്തെ നടുക്കിയ അപകടത്തിലെ രണ്ടാം പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു. മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണാകുറ്റമായിരുന്നു ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ അട്ടക്കുളങ്ങര ജയിലിലുള്ള ശ്രീക്കുട്ടിക്ക് നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ പുറത്തിറങ്ങാനായേക്കുമെന്നാണ് വ്യക്തമാകുന്നത്.

ഈ മാസം 15 -ാം തിയതിയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്റായികുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറില്‍ ആദ്യം ഇടിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി പോകുകയായിരുന്നു. പിന്നാലെ പ്രതികളെ പൊലീസ് പിടികൂടി. കാറോടിച്ച ഒന്നാം പ്രതി അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പ്രേരണ കുറ്റം ചുമത്തിയത്.

More Stories from this section

family-dental
witywide