കോഴിക്കോട്ട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; അന്തിമ പരിശോധനാ ഫലം ഇന്ന്

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കോഴിക്കോട് സ്വദേശിയായ ആൺകുട്ടിയാണ് ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഈ കുട്ടി ഉൾപ്പെടെ നിലവിൽ രണ്ടു കുട്ടികളാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരന്‍ വെന്റിലേറ്ററിലാണ്. പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു ഇത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മൂന്നു കുട്ടികളാണ് മരിച്ചത്. മെയ് 21 ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ച് വയസ്സുകാരിയും ജൂൺ 16 ന് കണ്ണൂർ സ്വദേശിയായ 13കാരിയും ജൂലൈ മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ 12 വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.

More Stories from this section

family-dental
witywide