തർക്കം പരിഹരിച്ചു: പിവിആർ ഗ്രൂപ്പിന്റെ സ്ക്രീനുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും

കൊച്ചി: ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഫെഫ്ക നേതൃത്വത്തിൻ്റെ താക്കീതിന് പിന്നാലെ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ പിന്ന് പിന്മാറി പിവിആര്‍ ഗ്രൂപ്പ്. ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമായത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചു. മലയാള സിനിമകള്‍ വീണ്ടും പ്രദര്‍ശനം തുടങ്ങാമെന്ന് ധാരണയായി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി ഇടപെട്ടാണ് ഉടനടി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

വെര്‍ച്വല്‍ പ്രിന്റ് ഫീയുമായി ബന്ധപ്പെട്ട് പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ഇന്നലെ മുതല്‍ പിവിആര്‍ നിർത്തിവച്ചു. പിവിആറിന്റെ ഏകപക്ഷീയ നടപടിക്കെതിരെയാണ് ഫെഫ്ക നിലപാട് കടുപ്പിച്ചത്.

രാജ്യവ്യാപകമായി മലയാള സിനിമകളുടെ പ്രദർശനം പിവിആര്‍ നിര്‍ത്തിയതോടെ കോടികളുടെ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് ഉണ്ടായത്. പ്രദര്‍ശനം മുടക്കിയ ദിവസങ്ങളിലെ നഷ്ടം നികത്താതെ ഇനി മലയാള സിനിമകളൊന്നും പിവിആറിന് നൽകില്ലെന്ന് തിരിച്ചടിച്ചാണ് ഫെഫ്ക നിലപാട് പ്രഖ്യാപിച്ചത്. ഉച്ചയോടെ വാർത്താസമ്മേളനം വിളിച്ചാണ് ബി.ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ പിവിആറിന് മുന്നറിയിപ്പ് നൽകിയത്.

More Stories from this section

family-dental
witywide