ശ്രീനഗറില്‍ ഭീകരാക്രമണം; വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബിൽ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിയാണ് വെടിയേറ്റു മരിച്ചത്. അക്രമത്തിൽ ഒരാൾക്കു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അമൃതപാല്‍ സിങ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ഷഹീദ് ഗുഞ്ച് മേഖലയിലാണ് അജ്ഞാതരായ ഭീകരര്‍ വെടിയുതിര്‍ത്തത്.

ആക്രമണം നടന്ന പ്രദേശം പോലീസ് വളഞ്ഞിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഒക്ടോബറിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. 24 മണിക്കൂറിനിടെ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞദിവസം ഈദ്ഗാഹ് ഏരിയയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന ഇൻസ്പെക്ടർ മസ്രൂർ അഹമ്മദ് വാനിക്ക് മൂന്ന് തവണ വെടിയേറ്റിരുന്നു.

മുൻകാലങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നിരവധി ആക്രമണങ്ങൾ പ്രദേശത്ത് നടന്നിട്ടുണ്ട്.

More Stories from this section

family-dental
witywide