മുഖംമൂടി ധരിച്ചയാൾ യുഎസ് വനിതയെ ശ്വാസം മുട്ടിച്ചു, ബലാത്സംഗം ചെയ്യാൻ കാറിന് പിന്നിലേക്ക് വലിച്ചിഴച്ചു; സിസിടിവി ദൃശ്യങ്ങൾ

ന്യൂയോർക്ക്: മുഖംമൂടി ധരിച്ച ഒരാൾ ഒരു സ്ത്രീയെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കാറിന് പിന്നിലേക്ക് വലിച്ചിഴച്ച് ന്യൂയോർക്ക് തെരുവിൽ ബലാത്സംഗം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

ഇതുവരെ കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ പിന്നിൽ നിന്ന് യുവതിയുടെ അടുത്തെത്തുന്ന സമയത്ത് സ്വന്തം മുഖം മുഖം വെള്ള തുണികൊണ്ട് മറച്ചിരുന്നു. തുടർന്ന് ഇയാൾ സ്ത്രീയുമായി ഒരു ഹ്രസ്വ സംഭാഷണം നടത്തുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്ത്രീ നടന്നു നീങ്ങി സെക്കൻഡുകൾക്ക് ശേഷം, ഇയാൾ ഒരു ബെൽറ്റ് അവരുടെ കഴുത്തിലേക്ക് എറിയുകയും തുടർന്ന് സ്ത്രീയെ തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നതായി കാണാം.

നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കിടയിലൂടെ ഇയാൾ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോകുകയും അവിടെ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അവരെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മേയ് ഒന്നിന് പുലർച്ചെ മൂന്ന് മണിയോടെ നഗരത്തിലെ ബ്രോങ്ക്‌സ് പരിസരത്താണ് സംഭവം. 45കാരിയായ യുവതി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. ആക്രമിക്കപ്പെട്ട സ്ത്രീയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരുടെ നില തൃപ്തികരമാണ്.

ന്യൂയോർക്ക് പോലീസ് പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. അക്രമി 5 അടി 9 ഇഞ്ച് ഉയരമുള്ള ആളാണ്. കറുത്ത “GAP” ഷർട്ടും വെള്ള പാൻ്റും കറുപ്പ്-ചുവപ്പ്-വെളുപ്പ് നിറം കലർന്ന സ്‌നീക്കറുകളുമാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പുറത്തുവിട്ട നോട്ടീസിൽ പറയുന്നു.

More Stories from this section

family-dental
witywide