സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി, തൃപ്രയാർ ക്ഷേത്രത്തിലേക്ക് തിരിച്ചു

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹ ഹാരം വധൂവരന്‍മാര്‍ക്ക് കൈമാറിയ മോദി നവദമ്പതികളെ ആശീര്‍വദിച്ചു. നേരത്തേ, ക്ഷേത്രത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി താമരപ്പൂക്കളാല്‍ തുലാഭാരം നടത്തി.

തുടര്‍ന്ന് പുറത്തെത്തിയ മോദി ഇന്നു വിവാഹിതരായ മറ്റു ദമ്പതികളുടെ അടുത്തെത്തി ആശംസഅറിയിച്ചു. ഇരുപത് മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് വിവാഹചടങ്ങില്‍ മോദി പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ക്ഷേത്രവും പരിസരവും. രാവിലെ 8.45 നായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഖുഷ്ബു, ബിജു മേനോന്‍, ദിലീപ് അടക്കം നിരവധി താരങ്ങള്‍ വിവാഹചടങ്ങിനെത്തി.

കൊച്ചി നാവികസേന താവളത്തില്‍ നിന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഹെലികോപ്റ്ററില്‍ എത്തിയ മോദി 7.40 ഓടെയാണ് ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരിലെ പരിപാടിക്ക് ശേഷം മോദി തൃപ്പയാറിലേക്ക് തിരിച്ചു.

തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവിൽ ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

More Stories from this section

family-dental
witywide