തിരുവനന്തപുരം: വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞതായി പൊലീസ്. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മകൻ മിഥുൻ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മഹേഷിന്റെ മദ്യപാനം കാരണമാണ് ശരണ്യ കുഞ്ഞിനെയുമെടുത്ത് ട്രെയിനിന് മുന്നിൽ ചാടാൻ കാരണമെന്നും പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിനിന് മുന്നിൽ ഇവർ ചാടിയതെന്ന് കരുതുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Police identified Woman and child who found dead in railway track