ഗുരുദ്വാരയിൽ 19 കാരനെ തല്ലിക്കൊന്നു; മതഗ്രന്ഥത്തിലെ പേജുകൾ കീറിക്കളഞ്ഞെന്ന് ആരോപണം

ചണ്ഡീഗഡ്: പഞ്ചാബിലെ ഫിറോസ്പൂരിലെ ഗുരുദ്വാരയിൽ ശനിയാഴ്ച സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിൻ്റെ ചില പേജുകൾ കീറിക്കളഞ്ഞെന്നാരോപിച്ച് 19 കാരനെ തല്ലിക്കൊന്നു.

ബന്ദല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വച്ചാണ് 19കാരനായ ബക്ഷീഷ് സിംഗ് മതഗ്രന്ഥം കീറിക്കളഞ്ഞത്. തുടർന്ന് രോഷാകുലരായ ജനക്കൂട്ടം അദ്ദേഹത്തെ പിടികൂടി മർദ്ദിച്ചുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) സുഖ്വീന്ദർ സിംഗ് പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന ബക്ഷീഷ് രണ്ട് വർഷമായി മരുന്ന് കഴിക്കുകയായിരുന്നു, മകനെ കൊലപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി പിതാവ് ലഖ്‌വീന്ദർ സിംഗ് അവകാശപ്പെട്ടു.

ബക്ഷീഷ് മുമ്പ് ഗുരുദ്വാര സന്ദർശിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടിയെന്നാണ് റിപ്പോർട്ട്. സംഭവം വാർത്തയായതോടെ ഗ്രാമവാസികൾ ഗുരുദ്വാരയിൽ തടിച്ചുകൂടി ഇയാളെ മർദിച്ചു.

സംഭവസ്ഥലത്തു നിന്നുള്ള ഒരു വീഡിയോയിൽ ബക്ഷീഷിനെ ചുറ്റിപ്പറ്റിയുള്ള ഒരു കൂട്ടം ആളുകൾ കൈകൾ കെട്ടി ചോരയൊലിപ്പിച്ച് ഇരിക്കുന്നത് കാണാം. പോലീസ് പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.

More Stories from this section

family-dental
witywide