ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്തുകൊണ്ട്, കാരണം വ്യക്തമാക്കണം, സാംസ്‌കാരിക വകുപ്പിനോട് വിവരാവകാശ കമ്മീഷണര്‍

മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം തേടി വിവരാവകാശ കമ്മിഷണര്‍. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ കാരണം വിശദീകരിക്കാന്‍ കമ്മിഷണര്‍ വകുപ്പിന് നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് നല്‍കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിയമ സെക്രട്ടറിയോട് കൂടിയാലോചിച്ച ശേഷം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന നിലപാടിലെത്തുകയായിരുന്നു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ എ ഹക്കിമാണ് സാംസ്‌കാരിക വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി നടി രഞ്ജിനി അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലില്‍ ഇടക്കാല ഉത്തരവൊന്നും വന്നിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും നിയമസെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടേ റിപ്പോര്‍ട്ട് പുറത്തിവിടുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തുവരില്ല. നിയമതടസങ്ങള്‍ ഇല്ലാതിരുന്നിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ കാലതാമസം നേരിടുന്നത് ഡബ്യുസിസിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

More Stories from this section

family-dental
witywide