
നെയ്റോബി: സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള ഉപയോഗശൂന്യമായ ക്വാറിയിലേക്ക് മൃതദേഹം തള്ളുന്ന നൈജീരിയയിലെ ‘സീരിയൽ കില്ലർ’ കോളിൻസ് ജുമൈസി ഖലുഷ അറസ്റ്റിൽ. രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. നെയ്റോബി പൊലീസ് ആണ് കോളിൻസിനെ അറസ്റ്റ് ചെയ്തത്.
കോളിൻസ് കൊലപ്പെടുത്തിയ സ്ത്രീകളിൽ സ്വന്തം ഭാര്യയും ഉൾപ്പെടുന്നുണ്ട്. ഭാര്യയുടേതടക്കം എല്ലാ സ്ത്രീകളുടെയും മൃതദേഹം ക്വാറിയിലേക്ക് തള്ളിയതായി ഇയാൾ കുറ്റ സമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഈ ഫോണിൽ നിന്ന് നിരവധി തവണ ഖലുഷയ്ക്ക് പണം ട്രാൻസ്ഫർ ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസാണ് ഖലുഷയെ ചോദ്യം ചെയ്തതും ശേഷം അറസ്റ്റിലേക്ക് നീങ്ങിയതും.
Tags: