പാരിസ്: പാരിസ് ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് അപ്രതീക്ഷിത തിരിച്ചടിയായി വിഭാഗം ടേബിള്‍ ടെന്നിസില്‍ ശരത് കമല്‍ പുറത്തായി. ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ ശരത് കമല്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് പുറത്തായത്. ലോക റാങ്കിങ്ങില്‍ 40-ാമതുള്ള ശരത് കമല്‍ 124 ആം റാങ്കുള്ള സ്ലൊവേനിയന്‍ താരം ഡെനി കൊസുലിനോട് 2-4നാണ് പരാജയം ഏറ്റുവാങ്ങി പുറത്തായത്.
അതിനിടെ ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നിഖാത് സരീന്‍ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചത് ആശ്വാസമായി. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ജര്‍മ്മനിയുടെ മാക്‌സി ക്ലോറ്റ്‌സറിനെയാണ് സരീന്‍ പരാജയപ്പെടുത്തിയത്. 5-0 എന്ന സ്‌കോറിനാണ് രണ്ടുതവണ ലോക ചാമ്പ്യനായ സരീന്റെ മുന്നേറ്റം.