‘ഒരു കാരണവുമില്ലാതെ ചൈനീസ് വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നത് നിര്‍ത്തണം’: അമേരിക്കയോട് ചൈന

ബീജിംഗ്: അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നത് തടയണമെന്ന് ചൈനയുടെ പൊതു സുരക്ഷാ മന്ത്രി യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ബീജിംഗിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിയന്നയില്‍ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

സാധുവായ യാത്രാ രേഖകളുള്ള ചൈനീസ് പൗരന്മാരെ യുഎസ് വിമാനത്താവളങ്ങളില്‍ വലിയ തരത്തിലുള്ള ചോദ്യം ചെയ്യലിനും നാടുകടത്തലിനും വിധേയരാക്കുന്നുവെന്ന് ചൈന ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ഇതിന്‍പ്രകാരം അമേരിക്കയിലെ ഡുള്ളസ് വിമാനത്താവളം വഴിയുള്ള യാത്ര ഒഴിവാക്കാനും ചൈന തന്റെ പൗരന്മാരോട് കഴിഞ്ഞ മാസം വാഷിംഗ്ടണിലെ എംബസിമുഖേന ആവശ്യപ്പെട്ടിരുന്നു.

മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്ന അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെ ഉള്‍പ്പെടുത്താനുള്ള യുഎസ് തീരുമാനം തിരുത്താനും കൂടിക്കാഴ്ചയില്‍ ആവശ്യം ഉയര്‍ന്നു. ഹെറോയിനേക്കാള്‍ പലമടങ്ങ് ശക്തിയുള്ളതും അമേരിക്കയില്‍ പ്രതിവര്‍ഷം 70,000 ഓവര്‍ഡോസ് മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ ഫെന്റനൈലിന്റെ വ്യാപാരത്തില്‍ ചൈന പങ്കാളികളാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മുമ്പേ ആരോപണം ഉന്നയിച്ചിരുന്നു.

മുന്‍ഗാമികളായ രാസവസ്തുക്കള്‍ എന്നറിയപ്പെടുന്ന ഫെന്റനൈല്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവകളുടെ ഉത്പാദനം തടയാന്‍ സഹകരിക്കാന്‍ കഴിഞ്ഞ മാസം ബെയ്ജിംഗില്‍ യുഎസ്-ചൈനീസ് ഉദ്യോഗസ്ഥര്‍ ധാരണയായിരുന്നു.

More Stories from this section

family-dental
witywide