വെള്ളാപ്പള്ളി നടേശൻ ആർഎസ്എസിന് ഒളിസേവ ചെയ്യുന്നു; സുപ്രഭാതം മുഖപ്രസംഗം

എസ്എൻഡിപി യോഗത്തെ ഹൈജാക്ക് ചെയ്ത് ആർഎസ്എസിന് ഒളിസേവ ചെയ്യുകയാണ് യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന്  സമസ്ത മുഖപത്രമായ സുപ്രഭാതം. എൽഡിഎഫും യുഡിഎഫും രാജ്യസഭാ സീറ്റുകൾ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും വിളമ്പി എന്ന പ്രയോഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈഴവർക്കവകാശപ്പെട്ടത് മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ കവർന്നെടുക്കുന്നുണ്ടെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനുണ്ടെന്നും, അത് ചെയ്യാതെ സംഘപരിവാറിന്റെ നുണ ഉൽപ്പാദക ഫാക്ടറികളെ നാണിപ്പിക്കും വിധമുള്ള അവാസ്തവങ്ങൾകൊണ്ട് പൊതുസമൂഹത്തിൽ ഛിദ്രത തീർക്കുകയാണ് നടേശനെന്നും സുപ്രഭാതം മുഖപ്രസംഗം വിമർശിക്കുന്നു.

ഈഴവരും മുസ്ലിങ്ങളും കേരളത്തിൽ ഒരുപോലെ പിന്നാക്കാവസ്ഥയിലുള്ളവരാണ്. ഇരുവിഭാഗങ്ങൾക്കും അർഹതപ്പെട്ട അവസരങ്ങൾ ശരിക്കും ആരാണ് തട്ടിയെടുക്കുന്നതെന്നു മനസിലാക്കാതെയാണ് സവർണസമുദായങ്ങൾക്കു വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ വിടുപണിയെന്നും സുപ്രഭാതം വിമർശിക്കുന്നു.

കേരളത്തിന്റെ ജനസംഖ്യയുടെ 14 ശതമാനമാണ് നായന്മാർ. 23 ശതമാനമാണ് ഈഴവർ. എന്നാൽ അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിലും സ്വകാര്യമേഖലയിലും സവർണാധിപത്യം തുടരുകയായിരുന്നു. ഈ അന്തരം തുലനം ചെയ്യാൻ വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടോ എന്ന് സുപ്രഭാതം ചോദിക്കുന്നു. അതിനു തയാറാണെങ്കിൽ ആരാണ് ഈഴവരുടെയും, ദളിതരുടെയും, മുസ്ലിങ്ങളുടെയും പിന്നാക്ക ക്രൈസ്തവരുടെയും അവസരം തട്ടിയെടുക്കുന്നതെന്ന് മനസ്സിലാക്കാനാകും എന്നും അതിനൊന്നും തയാറാകാതെ മുസ്ലിംവിരുദ്ധത ഈഴവരിലേക്കു കൂടി പടർത്താനാണ് വെള്ളാപ്പള്ളിയുടെ കുടില തന്ത്രമെന്നും മുഖപ്രസംഗം വിമർശിക്കുന്നു.

Suprabhatham Editorial Criticizes SNDP Yogam Secretary Vellappally Natesan

More Stories from this section

family-dental
witywide