കാമുകിയുടെ കൊച്ചു കുട്ടികളെ അതി ക്രൂരമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവ്

തൻ്റെ കാമുകിയുടെ കുട്ടികളോട് അതി ക്രൂരമായി പെരുമാറിയ ഹൂസ്റ്റൺ നിവാസിയായ വിക്ടർ പ്രാഡോ (45)യ്ക്ക് ജീവപര്യന്തം തടവ്. തൻ്റെ കാമുകിയുടെ മൂന്നും നാലും വയസ്സുള്ള കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് പരുക്കേൽപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തു എന്നാണ് ഇയാൾക്കതിരെയുള്ള കേസ്. 2020 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം

കുട്ടികൾ മലമൂത്രവിസർജ്ജനം നടത്തുന്നത് അദ്ദേഹത്തിന് വെറുപ്പായിരുന്നു. അതിനാൽ അയാൾ കുട്ടികൾക്ക് വെള്ളവും ഭക്ഷണവും നൽകിയില്ല. കുട്ടികളെ കെട്ടിയിടുകയും അടിക്കുകയും ചെയ്തു. അടിയേറ്റ കുട്ടികളുടെ എല്ലുകൾ ഒടിയുകയും കുടലിന് പരുക്ക് പറ്റുകയും ചെയ്തു.

ഈ കുട്ടികളുടെ അമ്മയുമായി ഡേറ്റിങ്ങിലായിരുന്ന പ്രാഡോ അയാളുടെ ഉടമസ്ഥതയിലുള്ള ഒരു കൊമേഷ്യൽ കെട്ടിടത്തിൽ ഇവരെ താമസിക്കാൻ അനുവദിക്കുകയായിരുന്നു. കുട്ടികളുടെ അമ്മ ജോലിക്കു പോകുമ്പോൾ ഇയാളായിരുന്നു കുട്ടികളെ നോക്കിയിരുന്നത്.

കുട്ടികൾ “പട്ടിണി കിടക്കുന്നതായി” ശ്രദ്ധിച്ച ഒരു സാക്ഷി പ്രാഡോയോട് ഇക്കാര്യം ചോദിച്ചു. കുട്ടികൾ മലമൂത്ര വിസർജനം സഹിക്കാൻ പറ്റില്ല എന്നായിരുന്നു അയാളുടെ മറുപടി.

രാത്രിയിൽ കുട്ടികളില്ലാതെ ദമ്പതികൾ പുറത്ത് പോകുന്നത് കണ്ടതായും കുട്ടികളുടെ നിലവിളി കേട്ടതായും സാക്ഷി റിപ്പോർട്ട് ചെയ്തു.

ദൃക്‌സാക്ഷിയുടെ പരാതിയെ തുടർന്ന് ചൈൽഡ് പ്രൊട്ടക്‌റ്റീവ് സർവീസസ് അന്വേഷണം ആരംഭിച്ചു. 2020 മെയ് മാസത്തിൽ, വർക്കർമാർ കുട്ടികളെ അവരുടെ അമ്മയിൽ നിന്ന് മാറ്റി ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അപ്പോൾ അസ്ഥികൂടത്തിന് സമാനമായിരുന്നു 4 വയസ്സുള്ള ആൺകുട്ടി. പോഷകാഹാരക്കുറവിനാൽ വലഞ്ഞിരുന്നു. അവൻ്റെ എല്ലുകൾ പലതും ഒടിഞ്ഞിരുന്നു. തലച്ചോറിനും പരുക്കേറ്റിരുന്നു.

പെൺകുട്ടിക്ക് ഗുരുതര പരുക്കുകൾ ഉണ്ടായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. കുടലിന് ക്ഷതം സംഭവിച്ചിരുന്നു.

Texas man sentenced to life in jail for child abuse