ആറ് കോടി രൂപയുടെ റോഡ് ആറാം ദിവസം പൊളിഞ്ഞു; അന്വേഷണം നടത്താതെ വിജിലന്‍സ്

കോഴിക്കോട്: കൂളിമാട് എരഞ്ഞിമാവിലെ ആറ് കോടി രൂപയുടെ റോഡ് ആധു ദിവസം തികയുന്നതിനു മുന്‍പ് തന്നെ പൊളിഞ്ഞ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. കരാറുകാരന്‍ നിര്‍മാണം പൂര്‍ത്തികരിച്ച് ബില്ല് കൈമാറിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം വേണ്ടെന്ന തീരുമാനം. റോഡ് തകര്‍ന്നതില്‍ അന്വേഷണത്തിന് നടത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിരുന്നു.

പിഡബ്ല്യുഡി ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് കൈമാറിയിട്ടില്ല. കരാറുകാരന്‍ നിര്‍മാണം പൂര്‍ത്തികരിച്ചിട്ടില്ലാത്തതിനാലും കരാറില്‍
രണ്ടുവര്‍ഷത്തെ പരിപാലന കാലാവധിയുള്ളതിനാലുമാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്. അതേസമയം അനാസ്ഥക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കുറ്റക്കാരെ മന്ത്രിയുടെ ഓഫിസ് സംരക്ഷിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

More Stories from this section

family-dental
witywide