യുഎസിൽ തുടർച്ചയായ മൂന്നാം മാസവും പണപ്പെരുപ്പം താഴോട്ട്; സാധനങ്ങൾക്ക് വില കുറയുന്നു

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും താഴേക്ക്. ജൂണിലും പണപ്പെരുപ്പം കുറഞ്ഞു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം വിലക്കയറ്റത്തിൽ ക്രമാനുഗതമായി ഇടിവ് വരുന്നു എന്നതിൻ്റെ സൂചനയാണിത്. ഉടൻ തന്നെ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനും ആരംഭിച്ചേക്കാം.

ഉപഭോക്തൃ വിലകൾ മെയ് മാസം മുതൽ ജൂൺ മാസം വരെ 0.1% കുറഞ്ഞു. അതിന് മുമ്പുള്ള മാസങ്ങളിൽ ഒരേ നിരക്കിൽ തുടരുകയായിരുന്നു. 12 മാസം മുമ്പത്തെ അപേക്ഷിച്ച്, ജൂണിൽ വില 3% ഉയർന്നിരുന്നു.

വേനൽക്കാലത്ത് പണപ്പെരുപ്പം കുറവാണെങ്കിൽ, സെപ്റ്റംബറിൽ ഫെഡറൽ അതിൻ്റെ ബെഞ്ച്മാർക്ക് നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നു.

അസ്ഥിരമായ ഭക്ഷണ, ഊർജ്ജ ചെലവുകൾ ഒഴികെ, മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിലെ പ്രധാന വിലകൾ 0.1% മാത്രമാണ് ഉയർന്നത്. മുൻ മാസം ഇത് 0.2% ആയിരുന്നു.

അമേരിക്കയില്‍ തൊഴിൽ വിപണിയും സമ്പദ്‌വ്യവസ്ഥയും ക്രിയാത്മകമായ വളര്‍ച്ച നേടുന്നതിന്റെ കണക്കുകളാണ് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജൂൺ 11,12 തിയതികൾളി ചേർന്ന ഫെഡറൽ റിസർവ് യോഗം വിലയിരുത്തിയിരുന്നു. രാജ്യത്ത് പണപ്പെരുപ്പം കുറയുന്നതിന്റെ സമീപകാല സൂചനകളെയും യോഗം സ്വാഗതം ചെയ്തിരുന്നു.

റീട്ടെയിൽ ശൃംഖലകളും മറ്റ് ബിസിനസുകളും വില കുറയ്ക്കുകയും കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. സമ്പദ്‌വ്യവസ്ഥ കരുത്താര്‍ജിക്കുന്നത് തൊഴില്‍ വിപണിയില്‍ വേതന പരിഷ്കരണത്തിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകും എന്ന പ്രതീക്ഷയും സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കുന്നു.

More Stories from this section

family-dental
witywide