വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുറന്ന യുദ്ധത്തിലേക്ക് സംഘർഷം നീങ്ങുന്നുവെന്ന സൂചനകൾക്കിടെ മേഖലയിൽ കൂടുതൽ സൈനികരെ അമേരിക്ക അടിയന്തരമായി വിന്യസിച്ചു. മൂവായിരത്തോളം സൈനികരാണ് മേഖലയിലെത്തിക്കുന്നതെന്ന് പ്രമുഖ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നച്. മേഖലയിലെ യു എസ് സൈന്യത്തിന്റെ സുരക്ഷക്കും ഒപ്പം ഇസ്രായേലിനെ സംരക്ഷിക്കാനുമാകും അധിക സൈനിക വിന്യാസമെന്ന് പെന്റഗൺ വക്താവ് സബ്രീന സിങ് പറഞ്ഞു.സൈനികർക്കൊപ്പം എഫ്-15, എഫ്-16, എഫ്-22, എ-10 എന്നിവയടക്കം വൻ യുദ്ധവിമാന ശേഖരവും അധികമായി എത്തിക്കും. ആഗസ്റ്റ് മുതൽ എഫ്-22 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രനുകളാണ് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ളത്. ഇവക്ക് പുറമെയാണ് അധികമായി വിമാനങ്ങൾ എത്തിക്കുന്നത്.ഒക്ടോബറിൽ യു.എസിലേക്ക് മടങ്ങാനിരുന്ന, ഒമാൻ കടലിലുള്ള യുദ്ധക്കപ്പലായ യു.എസ്.എസ് അബ്രഹാം ലിങ്കൺ ഇവിടെ തുടരും. ഒപ്പം ശക്തി പകരാൻ യു.എസ്.എസ് ഹാരി എസ്. ട്രൂമാനും ദിവസങ്ങൾക്കുമുമ്പ് പുറപ്പെട്ടിട്ടുണ്ട്. ചെങ്കടലിലുള്ള ആണവ ശേഷിയുള്ള അന്തർവാഹിനിയായ ജോർജിയ, മറ്റൊരു യുദ്ധക്കപ്പലായ ‘വാസ്പ്’ തുടങ്ങിയവയും മേഖലയിലുണ്ട്.
പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്കോ? കൂടുതൽ സൈനികരെ മേഖലയിലേക്ക് നിയോഗിച്ച് അമേരിക്ക, സുരക്ഷയ്ക്കെന്ന് വിശദീകരണം
October 2, 2024 11:51 PM
More Stories from this section
കടത്തുകാർക്കും പ്രിയം ഐഫോൺ 16? ഡൽഹി വിമാനത്താവളത്തിൽ വീണ്ടും ഐഫോൺ കടത്ത് പിടിയിൽ, 12 ഐഫോൺ 16 പിടികൂടി
മുന്നിൽ മസ്ക്ക് മാത്രം! ജെഫ് ബെസോസിനെ പിന്തള്ളി സക്കർബർഗ്: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായി മാറി
മാന്ദ്യ ആശങ്കക്ക് ബൈബൈ! 2.5 ലക്ഷം തൊഴിലവസരം, തൊഴിലില്ലായ്മ 4.1% മായി കുറഞ്ഞു! സെപ്റ്റംബറില്‍ കുതിച്ചുയര്‍ന്ന് അമേരിക്കൻ തൊഴില്‍ വിപണി
‘എന്റെ ബാത്ത്റൂം ഉപയോഗിച്ച ശേഷം ശബ്ദം ചോർത്തുന്ന ഉപകരണം കണ്ടെത്തി’, ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി