ഗാസയ്ക്കുള്ള സഹായം പുനരാരംഭിച്ച് യുഎസ്; നിർത്തിവച്ചത് കൊടുങ്കാറ്റിൽ സൈനിക തുറമുഖത്തിന് നാശനഷ്ടമുണ്ടായതിനെ തുടർന്ന്

വാഷിംഗ്ടൺ: ചുഴലിക്കാറ്റിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും അടുത്തുള്ള തുറമുഖത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് അമേരിക്ക ഗാസയിലേക്ക് താൽക്കാലിക തുറമുഖത്ത് നിന്ന് സഹായ വിതരണം പുനരാരംഭിച്ചതായി രാജ്യത്തിൻ്റെ സൈന്യം അറിയിച്ചു.

“ഇന്ന് രാവിലെ ഏകദേശം 10:30ന് (ഗാസ സമയം) യുഎസ് സെൻട്രൽ കമാൻഡ് (USCENTCOM) ഗാസയിൽ മാനുഷിക സഹായം എത്തിക്കാൻ തുടങ്ങി. ഇന്ന്, ഏകദേശം 492 മെട്രിക് ടൺ (~1.1 ദശലക്ഷം പൗണ്ട്) മാനുഷിക സഹായം എത്തിച്ചു,” CENTCOM സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പറഞ്ഞു.

പലസ്തീൻ വിമത സംഘടനയായ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം ഗാസയെ പരിപൂർണമായി തകർത്തിരിക്കുകയാണ്. യുദ്ധം നിലവിൽ ഒമ്പതാം മാസത്തിലേക്ക് കടക്കുന്നു. തീരപ്രദേശത്തെ ജനങ്ങൾ വീടുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അവർക്ക് മാനുഷിക സഹായം ആവശ്യമാണ്.

കഴിഞ്ഞ മാസം രണ്ട് മില്യൺ പൗണ്ടിലധികം മാനുഷിക സഹായങ്ങൾ തുറമുഖം വഴി വിതരണം ചെയ്‌തു, എന്നാൽ ഡെലിവറി ആരംഭിച്ച് ഒരാഴ്ചയ്ക്ക് പിന്നാലെ ചുഴലിക്കാറ്റിലും കടലാക്രമണത്തിലും തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചു.