എട മോനേ ബാബറേ ശ്രദ്ധിക്കണ്ടേ! ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അമേരിക്ക, ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അട്ടിമറി വിജയം

ഡല്ലാസ്: സ്വന്തം മണ്ണിൽ നടക്കുന്ന ടി 20 ലോകകപ്പില്‍ അമേരിക്കയുടെ അത്ഭുത കുതിപ്പ്. ക്രിക്കറ്റ് ലോകത്തെ കരുത്തരും മുന്‍ ലോക ചാംപ്യന്മാരായ പാകിസ്ഥാനെ അട്ടിമറിച്ചാണ് അമേരിക്ക ഏവരെയും അമ്പരപ്പിച്ചത്. തകർപ്പൻ പോരാട്ടത്തിനൊടുവിൽ സൂപ്പര്‍ ഓവറിലായിരുന്നു യു എസ് ടീം ജയം പിടിച്ചെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യു എസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യു എസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാൻ മാത്രമേ സാധിച്ചുള്ളു. ഇതോടെയാണ് ക്രിക്കറ്റ് ലോകത്തെ വമ്പൻ അട്ടിമറികളിലൊന്നിന് അമേരിക്കൻ മണ്ണ് സാക്ഷ്യം വഹിച്ചത്.

പാകിസ്ഥാന് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് മുഹമ്മദ് ആമിറായിരുന്നു. ഓവറില്‍ എക്‌സ്ട്രായിനത്തില്‍ മാത്രം യു എസിന് എട്ട് റണ്‍സ് ലഭിച്ചു. 10 റണ്‍സ് മാത്രമാണ് യു എസ് താരങ്ങളായ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിംഗും അടിച്ചെടുത്തത്. പാകിസ്ഥാന് വേണ്ടി മറുപടി ബാറ്റിംഗിനെത്തിയത് ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദുമായിരുന്നു. മൂന്നാം പന്തില്‍ നേത്രവല്‍ക്കര്‍ ഇഫ്തികറിനെ പുറത്താക്കി. തുടര്‍ന്നത്തെിയ ഷദാബ് ഖാന് ജയിപ്പിക്കാന്‍ സാധിച്ചതുമില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ബാബര്‍ അസം (44), ഷദാബ് ഖാന്‍ (40) എന്നിവരാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷഹീന്‍ അഫ്രീദി 23 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 38 പന്തില്‍ 50 റണ്‍സെടുത്ത മൊനാങ്ക് പട്ടേലാണ് യു എസിനെ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താന്‍ സഹായിച്ചത്.

More Stories from this section

family-dental
witywide