ഒന്നും രണ്ടുമല്ല, എട്ട് തവണ വോട്ട് ചെയ്ത് യുവാവ്, എല്ലാം ബിജെപിക്ക്; കടുപ്പിച്ച് അഖിലേഷ് യാദവ്, പിന്നാലെ കേസെടുത്തു

ലക്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തിൽ വിവിധ പോളിംഗ്ബൂത്തുകളിലായി എട്ടുതവണ ബി ജെ പിക്കായി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ ചർച്ചയാകുന്നു. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവാണ് ബി ജെ പിക്ക് വേണ്ടി ഒരു യുവാവ് നിരവധി തവണ വോട്ട് രേഖപ്പെടുത്തുന്ന വീഡിയോ എക്സിൽ പങ്കുവച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ കടുത്ത നടപടി എടുക്കണമെന്ന് അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഗുരുതരമായ വീഴ്ചയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

യുവാവ് തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഫറൂഖാബാദ് മണ്ഡലത്തിൽ പെടുന്ന ഇറ്റാജില്ലയിലെ ഖിരി പരാമൻ ഗ്രാമത്തിലെ ഒരു ബൂത്തിലാണ് സംഭവം. സിറ്റിംഗ് എം പിയായ മുകേഷ്ര് രാജ്‌പുത് ആണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ മേയ് 13 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. വീഡിയോ പ്രചരിച്ചിട്ട് പോലും നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറങ്ങുകയാണോ എന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. വീഡിയോ വിവാദമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Video of man voting for BJP candidate 8 times in UP goes viral, case filed

More Stories from this section

family-dental
witywide